Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിവേചനങ്ങൾക്കെതിരെ തുല്യത എന്ന ആശയം ഉയർത്തിപ്പിടിക്കാൻ സ്ത്രീകളെ ഓർമ്മപ്പെടുത്തുന്ന അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭ നടത്തിയ അന്വേഷണത്തിൽ ഏറ്റവുമധികം ലിംഗവിവേചനം നേരിടേണ്ടി വരുന്നത് പാക്കിസ്ഥാനിലെ വനിതകൾക്കാണെന്ന് റിപ്പോർട്ട്. ആഗോള ജനസംഖ്യയുടെ 80 ശതമാനത്തോളം ഉൾകൊള്ളുന്ന 75 രാജ്യങ്ങളിൽ നടത്തിയ സുദീർഘമായ പഠനത്തിന്റെ വെളിച്ചത്തിലാണ് കണ്ടെത്തൽ.
വിദ്യാഭ്യാസം, തൊഴിൽ സ്വാതന്ത്ര്യം, രാഷ്ട്രീയം മുതലായ മേഖലകളിലെ സ്ത്രീ പങ്കാളിത്തവും ഇടപെടലുകളും കണക്കിലെടുത്തുകൊണ്ട് കൂടിയാണ് റിപ്പോർട്ട്. സ്ത്രീ വിവേചനത്തിന്റെ കാര്യത്തിൽ പാക്കിസ്ഥാൻ കഴിഞ്ഞാൽ യഥാക്രമം ഖത്തറും നൈജീരിയയുമാണ്. ഇവിടങ്ങളിൽ പല മേഖലകളിലെയും താക്കോൽ സ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്നത് പുരുഷന്മാർ മാത്രമാണെന്നും ഐക്യരാഷ്ട്രസഭ നടത്തിയ പഠനത്തിൽ നിന്നും കണ്ടെത്തി.
30.82°C








