Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ ശാഖ. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പന്റുത്തിയിലാണു സംഭവം. ബാങ്ക് ജീവനക്കാരായിരുന്നവരുടെ മകനാണു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ.
കമല്‍ ബാബു എന്ന യുവാവാണ് വ്യാജ ബാങ്ക് ആരംഭിച്ചത്. ഒരു എസ്ബിഐ ഉപഭോക്താവ് സംശയം തോന്നി പന്റുത്തിയിലെ എസ്ബിഐയുടെ മറ്റൊരു ശാഖയില്‍ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്ബിഐ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ച സംവിധാനങ്ങളാണ് ബാങ്കില്‍ ഒരുക്കിയിരുന്നത്. യഥാര്‍ഥ ബാങ്കിന്റെ അതേ സംവിധാനങ്ങളും സൗകര്യങ്ങളും ഇവിടെയുണ്ടായിരുന്നു. മൂന്നുമാസം മുൻപ് ആരംഭിച്ച ശാഖയില്‍ ഇതുവരെ ആരും നിക്ഷേപം നടത്തിയിരുന്നില്ല.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായതായി പന്റുത്തി ഇന്‍സ്പെക്ടര്‍ അംബേദ്കര്‍ പറഞ്ഞു. ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകള്‍, പണം അടയ്ക്കുന്നതിനുള്ള രസീതുകള്‍ എന്നിവയടക്കമുള്ള വ്യാജ രേഖകള്‍ പോലീസ് പിടിച്ചെടുത്തു.
കമല്‍ബാബുവിന്റെ അച്ഛനും അമ്മയും മുന്‍ ബാങ്കുദ്യോഗസ്ഥരാണ്. അച്ഛന് പത്തു വര്‍ഷം മുൻപ് മരിച്ചു. അമ്മ രണ്ടു വര്‍ഷം മുൻപ് ജോലിയില്‍നിന്നു വിരമിച്ചു. കമല്‍ ബാബു തൊഴില്‍രഹിതനാണ്.
23.48°C








