Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) ആർബിഐ രണ്ട് കോടി രൂപ പിഴ ചുമത്തി. റെഗുലേറ്ററി സംവിധാനങ്ങൾ പാലിക്കുന്നതിലെ അപാകതകളെത്തുടർന്നാണ് പിഴ ചുമത്തിയതെന്ന് റിസർവ് ബാങ്ക് അറിയിച്ചു. മാർച്ച് 15ന് പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവിലൂടെയാണ് ബാങ്കിന് റിസർവ് ബാങ്ക് പിഴ ചുമത്തിയത്.
റെഗുലേറ്ററി കംപ്ലയിൻസിലെ അപാകതകളെ അടിസ്ഥാനമാക്കിയുള്ളതാണ് നടപടി. അല്ലാതെ ഉപഭോക്താക്കളുമായി ബാങ്ക് ഏർപ്പെടുത്തിയ ഏതെങ്കിലും ഇടപാടിൻറെയോ കരാറിൻറെയോ റിസർവ് ബാങ്ക് പത്രക്കുറിപ്പിൽ പറഞ്ഞു. 2017 മാർച്ച് 31നും 2018 മാർച്ച് 31നും സാമ്പത്തിക നില പരിശോധിക്കുന്നതിൻറെ ഭാഗമായി എസ്ബിഐ നിയമപരമായ പരിശോധനയ്ക്കും റിസ്ക് അസസ്മെൻറ് റിപ്പോർട്ടിനും വിധേയമായിരുന്നു. കമ്മീഷൻ രൂപത്തിൽ ജീവനക്കാർക്ക് പ്രതിഫലം നൽകുന്നത് സംബന്ധിച്ച് വിശദീകരിക്കാനും എസ്ബിഐയോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിന് പിഴ ചുമത്തണമെന്ന നിഗമനത്തിൽ റിസർവ് ബാങ്ക് എത്തിയത്.
1949ലെ ബാങ്കിങ് റെഗുലേഷൻ ആക്റ്റിലെ വിവിധ വ്യവസ്ഥകൾ ലംഘിച്ചതിനും കമ്മിഷൻ രൂപത്തിൽ ജീവനക്കാർക്ക് പ്രതിഫലം നൽകുന്നതിന് ബാങ്കിന് നൽകിയ ആർബിഐയുടെ പ്രത്യേക നിർദേശങ്ങൾ ലംഘിച്ചതിനുമാണ് എസ്ബിഐയ്ക്ക് റെഗുലേറ്ററി കമ്മീഷൻ പിഴ ചുമത്തിയത്. ബാങ്കിങ് റെഗുലേഷൻ ആക്റ്റിലെ വിവിധ വകുപ്പുകൾ പ്രകാരം റിസർവ് ബാങ്കിൻറെ നിക്ഷിപ്ത അധികാരങ്ങൾ വിനിയോഗിച്ച് ബാങ്കുകൾക്ക് ഈ പിഴ ചുമത്താനാകും.
31.82°C








