Breaking News
- ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
- സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; 17ന് ബഹിഷ്കരണ സമരം
- ടി.ആർ.പി. തട്ടിപ്പുകേസ്: ബാർക്ക് മുൻ സി.ഇ.ഒ. പാർഥോദാസ് ഗുപ്തയ്ക്ക് ജാമ്യം ടി.ആർ.പി. തട്ടിപ്പുകേസ്: ബാർക്ക് മുൻ സി.ഇ.ഒ. പാർഥോദാസ് ഗുപ്തയ്ക്ക് ജാമ്യം
- മുകേഷ്, നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും; കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി
- നിയമസഭ തെരഞ്ഞെടുപ്പ് നടപടികൾക്ക് അഞ്ച് സംസ്ഥാനങ്ങളിൽ തുടക്കം. അസമിലെയും പശ്ചിമബംഗാളിലെയും ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി.
Your Comment Added Successfully!

ഇഎംസിസിയെക്കുറിച്ച് കേന്ദ്രസർക്കാർ ഒരു വിവരവും കൈമാറിയിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ. പള്ളിപ്പുറത്തെ നാലേക്കർ ഭൂമി ഇഎംസിസിയ്ക്ക് കൈമാറിയിട്ടില്ല. കമ്പനിയ്ക്ക് കൊടുക്കാത്ത ഭൂമി എങ്ങനെ റദ്ദാക്കാനാകുമെന്നും മന്ത്രി ചോദിച്ചു. എന്തെങ്കിലും രഹസ്യവിവരങ്ങളുണ്ടെങ്കിൽ അറിയിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ടെന്നും ഇപി ജയരാജൻ വ്യക്തമാക്കി.
അതേസമയം, ഇഎംസിസിയുമായുള്ള കരാൻ നഗ്നമായ അഴിമതിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആരോപിച്ചു. മുന്നറിയിപ്പ് അവഗണിച്ചും സർക്കാർ കമ്പനിയുമായി സഹകരിച്ച് മുന്നോട്ട് പോയി. കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി 4 മാസത്തിന് ശേഷമാണ് കരാറൊപ്പിട്ടത്. സംസ്ഥാന സർക്കാരിലെ ഉന്നതരുടെ അറിവോടെയാണ്.തട്ടിപ്പു കമ്പനിയാണെന്നറിഞ്ഞിട്ടും സർക്കാർ ബോധപൂർവ്വമാണ് ഇഎംസിസിയുമായി കരാർ ഒപ്പിട്ടത്. കമ്പനിയുടെ അമേരിക്കയിലെ വിലാസം പോലും വ്യാജമാണ്. കേരളത്തിന്റെ സമുദ്രതീരങ്ങളെ അമേരിക്കയ്ക്ക് വിറ്റ് തുലക്കാനുള്ള നീക്കമാണിത്