Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആഴക്കടൽ മത്സ്യബന്ധന വിവാദം ശക്തമായ സാഹചര്യത്തിൽ ഇഎംസിസി – കെഎസ്ഐഡിസി ധാരണാപത്രം റദ്ദാക്കി സംസ്ഥാന സർക്കാർ. അയ്യായിരം കോടിയുടെ ധാരണാപത്രമാണ് റദ്ദാക്കിയിരിക്കുന്നത്. ഇഎംസിസിയും-കെഎസ്ഐഎൻസിയും ചേർന്ന് ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കെഎസ്ഐഎൻസിക്കായി 400 ട്രോളറുകളും ഒരു കപ്പലും നിർമ്മിക്കാനുള്ള ധാരണപത്രമായിരുന്നു ഇത്.
അതേസമയം, വിവാദമുണ്ടാക്കാൻ ചെന്നിത്തല ആസൂത്രിത ശ്രമം നടത്തുകയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. ധാരണാപത്രം ഒപ്പുവച്ചതിൽ ഗൂഢാലോചനയുണ്ട്. ജനുവരി അവസാനമാണ് ചെന്നിത്തലയുടെ യാത്ര തുടങ്ങിയത്. ഫെബ്രുവരി രണ്ടിന് എം ഒ യു ഒപ്പിട്ടു. അതെന്തിനായിരുന്നുവെന്നും എൻ പ്രശാന്ത് ഐ എ എസിന് ഇതിലെന്താണ് താൽപ്പര്യമെന്നും മന്ത്രി ചോദിച്ചു.