Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എറണാകുളം വാഴക്കാലയിൽ കന്യാസ്ത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ശാസ്ത്രീയ തെളിവു ശേഖരണം ആരംഭിച്ചു. കോൺവെന്റ് അധികൃതരുടെയും കന്യാസ്ത്രീയുടെ മാതാപിതാക്കളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തി. ഇന്നലെ വൈകിട്ടാണ് സെന്റ് തോമസ് കോൺവെന്റിലെ സിസ്റ്റർ ജെസീനയെ സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസ്റ്ററുടെ മരണത്തിലെ അസ്വാഭാവികത പരിഗണിച്ചാണ് പൊലീസ് കൂടുതൽ ശാസ്ത്രിയ തെളിവുകൾ ശേഖരിക്കുന്നത്. സെന്റ് തോമസ് കോൺവെന്റിലെ മറ്റ് അന്തേവാസികളുടെയും സിസ്റ്റർ ജസീനയുടെ ബന്ധുക്കളുടെയും വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കോൺവെന്റിന് പുറകുവശത്തുള്ള പാറമടയിലേക്ക് സിസ്റ്റർ ജെസീന എത്തിയതെങ്ങനെ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കന്യാസ്ത്രീ വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് മഠം അധികൃതരുടെ വാദം. ഇക്കാര്യം ബന്ധുക്കൾ നേരത്തെ തള്ളിയിരുന്നു.