Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ കാൻസർ രോഗി മരിച്ചു. മൂന്നര ലക്ഷം രൂപ ബില്ല് അടക്കാതെ ബോഡി വിട്ടു നൽകില്ലന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ .വർഷങ്ങളായി ലക്ഷങ്ങൾ ചികിത്സക്കായി മുടക്കി നിർദ്ധനരായ കുടുംബത്തിന് ബില്ല് അടക്കാൻ നിർവ്വാഹമില്ല. തൃശൂർ മുതുപറ സ്വദേശിനിയും സംസ്കൃത അധ്യാപികയുമായ ഡോ.സി പി രത്നകുമാരിയാണ് മരിച്ചത്. കൈവശമുള്ള കുറച്ച് തുക അടക്കാമെന്നും ബാക്കി തുക രണ്ട് മാസത്തിനുള്ളിൽ നൽകാമെന്നറിയിച്ചിട്ടും അധികൃതർ സഹകരിക്കുന്നില്ലന്ന് ബന്ധുക്കൾ പറയുന്നു.